ഇരുവരും പങ്കെടുക്കില്ലെന്ന് നേരെത്തെ അറിയിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ചിന്തന്‍ ശിബിരത്തിന്‍റെ ഉദ്ധേശത്തെ കളങ്കപ്പെടുത്തരുത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. പാര്‍ട്ടി നേതാക്കളായ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്‍റെ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം ശ്രദ്ധച്ചെലുത്തേണ്ട കാര്യമാണ്. അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞത്.
പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് KPCC പ്രസിഡൻ്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.
തന്നോട് വൈരാഗ്യബുദ്ധിയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ പെരുമാറുന്നതെന്ന സുധാകരന്റെ പരാമര്‍ശത്തെയും സുധീരന്‍ വിമര്‍ശിച്ചു. മുഖത്തുനോക്കി സംസാരിക്കുന്നതാണ് തന്റെ രീതിയെന്നും പരസ്യപ്രവസ്താവന പാടില്ലെന്ന് പറഞ്ഞ സുധീരന്‍ തന്നെയാണ് അത് ലംഘിച്ചതെന്നും സുധീരന്‍ പറഞ്ഞു
യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും കെ പി സി സി പുനസംഘടന സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാവുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വി എം സുധീരന്‍റെ രാജി മാധ്യമങ്ങളിലൂടെയാണറിഞ്ഞത്. കാരണമെന്താണെന്നറിയില്ല. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയുന്നത് നിരാശജനകമാണ് -വി ഡി സതീശന്‍ പറഞ്ഞു.
ൺഗ്രസ് പുനഃസംഘടനയില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, അവസാനം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുവരെ സുധീരനുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി. ടി. തോമസ് പറഞ്ഞു.
കെ എസ് ആര്‍ ടി സ്റ്റാന്‍റുകളില്‍ മദ്യക്കട തുടങ്ങാന്‍ അനുമതി നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള സ്റ്റാന്‍റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. ക്യൂ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുക.
കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബുവും കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ആരെങ്കിലും മത്സരിക്കും.